ടി ആര്‍ പി റേറ്റിംഗിന്‍റെ ഭാഗമായി സര്‍വ്വേ നടത്തുന്ന വീടുകളില്‍ പണം നല്‍കി സ്വാധിനീക്കാന്‍ ശ്രമിച്ചുവെന്നാണ് മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്. എന്നാല്‍ റിപ്പബ്ലിക്ക് ടീവിയും ആര്‍ ഭാരതും ആളുകള്‍ക്ക് പണം നല്‍കിയിട്ടില്ലെന്നും വീട്ടുകാര്‍ എല്ലാ ചാനലുകളും കാണുന്നവരാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞുവെന്നാണ് ഇ ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.